Wednesday, December 20, 2006

സ്ത്രീപീഢനം - ഒരു മറുമൊഴി

സ്ത്രീപീഢനാരോപണത്തെത്തുടര്‍ന്ന്‌ മദ്ധ്യവയസ്കന്‍ ആത്മഹത്യ ചെയ്തു. ബന്ധുവായ സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന്‌ പോലീസ്‌കേസിലുള്‍പെട്ട കൊടുങ്ങല്ലൂര്‍ ഏറിയാട്‌ അത്താണി പതുപ്പള്ളി കുഞ്ഞുമൊയ്തീന്‍(52) ആണ്‌ ആത്മഹത്യ ചെയ്തത്‌. സ്ത്രീയുടെ പരാതിപ്രകാരം കേസെടുത്ത മതിലകം പോലീസ്‌ കുഞ്ഞുമൊയ്തീനെ കോടതിയില്‍ ഹാജരാക്കുകയും, ജാമ്യം നേടിയ അദ്ദേഹം മാനസികപീഢനത്തെപ്പറ്റി സുഹൃത്തുക്കളോട്‌ പറയുകയും ചെയ്തിരുന്നു.വിപ്ലവപാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകനായിരുന്ന കുഞ്ഞുമൊയ്തീന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയക്കുകയും പരാതി നല്‍കിയ സ്ത്രീയുടെ ഭര്‍ത്താവിന്‌ കത്തെഴുതി വെക്കുകയും ചെയ്ത ശേഷമാണ്‌ ആത്മഹത്യ ചെയ്തത്‌. സ്ത്രീപീഢനാരോപണം താങ്ങാന്‍ കഴിയില്ലെന്നും ഈ അനീതിയെ നേരിടാന്‍ തന്റെ ജീവന്‍ സമര്‍പ്പിക്കുന്നുവെന്നും കത്തില്‍ പറയുന്നു. (മനോരമ വാര്‍ത്തയില്‍ നിന്ന്‌)
*************
ഭര്‍ത്താവിനെ തലക്കടിച്ചു കൊന്നു.ഭര്‍ത്താവിനെ തലക്കടിച്ചു കൊന്ന യുവതി ഒരു രാത്രി മുഴുവന്‍ ജഡത്തിന്‌ കാവലിരുന്നു. തൃശൂര്‍ ജില്ലയില്‍ എരുമപ്പെട്ടി സ്റ്റേഷന്‍ പരിധിയിലാണ്‌ സംഭവം. ഭാര്യയുമായി വഴക്കിട്ട തിപ്പല്ലൂര്‍ കൊടങ്ങാടത്ത്‌ മുരളീധരന്‍(40) ആണ്‌ ഭാര്യ രാജി(34)യുടെ ക്രോധത്തിനിരയായത്‌. ചിരവ കൊണ്ട്‌ തലക്കടിയേറ്റ്‌ വീണ മുരളീധരനെ വീണ്ടും പല തവണ തലക്കടിക്കുകയായിരുന്നു. മക്കള്‍ നിര്‍ബന്ധിച്ചിട്ടും ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ ഭാര്യ കൂട്ടാക്കിയില്ല. ഉച്ചക്ക്‌ അടിയേറ്റ്‌ വീണ മുരളീധരന്‍ രക്തം വാര്‍ന്ന്‌ വൈകീട്ടോടെ മരിക്കുകയായിരുന്നു. രാത്രി മുഴുവന്‍ കാവലിരുന്ന ശേഷം, പിറ്റേന്ന്‌ രാജി സ്റ്റേഷനില്‍ ചെന്ന്‌ സംഭവം വിവരിച്ചു. (ചന്ദ്രിക വാര്‍ത്തയില്‍ നിന്ന്‌)

2 comments:

akberbooks said...

അക്ബര്‍ ബുക്സിലേക്ക്‌ നിങ്ങളുടെ രചനകളും അയക്കുക
akberbooks@gmail.com
mob:09846067301

Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com